കണ്ണൂർ: പിണറായി വിജയൻ സിപിഐഎം പുറത്താക്കിയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ കടുത്ത ഭാഷയിൽ വിമർശിച്ചു.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ടി.കെ. ഗോവിന്ദൻ കാണിച്ചത് “അവസരവാദത്തിന്റെ പാരമ്യം” ആണെന്നും, ഇത്തരം ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് യുഡിഎഫിന്റെ പാപ്പരത്തമാണെന്നും അദ്ദേഹം ആരോപിച്ചു.
പയ്യന്നൂർ സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. “പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല. അത് രക്തസാക്ഷികളുടെ നാടാണ്, കണിശത പാലിച്ച നേതാക്കളുടേയും നാടാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വി. കുഞ്ഞികൃഷ്ണനെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആർ ശ്രമിച്ചാലും പാർട്ടിയെ തകർക്കാൻ കഴിയില്ലെന്നും സിപിഐഎം ശക്തമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
