പഞ്ചാബിലെ ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം ഉണ്ടായ എൽപിജി ടാങ്കർ പൊട്ടിത്തെറി ഏഴ് പേരുടെ ജീവൻ നഷ്ടപ്പെടുത്തി. 20-ലേറെ പേർക്ക് പരിക്കേറ്റു.
രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ എൽപിജി ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിച്ചതോടെയാണ് സ്ഫോടനം ഉണ്ടായത്.
മരിച്ചവർ:
ലോറി ഡ്രൈവർ – സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ് ജസ്വീന്ദർ കൗർ, ആരാധന വർമ്മ
90 ശതമാനത്തിലേറെ പൊള്ളലേറ്റ നാല് പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയയും മുഖ്യമന്ത്രി ഭഗവന്ത് മന്നും അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു.
