തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്തതും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചതുമെന്ന കേസില്‍ പ്രതിയായ പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ല.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീർ ഇന്നലെയും ഇന്നും രണ്ടു ഘട്ടങ്ങളിലായാണ് വാദം കേട്ടത്. പ്രതിഭാഗത്തിന്റെ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്റെ പുതുതായി ഹാജരാക്കിയ രേഖകളും കോടതി പരിശോധിച്ചു.
ഡോക്ടറുടെ മൊഴി നിര്‍ണായകമായി
പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ച ഏറ്റവും പ്രധാനപ്പെട്ട തെളിവായിരുന്നു:
ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്ന് സ്ഥിരീകരിക്കുന്ന ഡോക്ടറുടെ മൊഴിയും ബന്ധപ്പെട്ട മെഡിക്കൽ രേഖകളും.
പ്രോസിക്യൂഷന്റെ വാദം അനുസരിച്ച്:
നിസഹായയായ സ്ത്രീ സഹായം തേടി എത്തിയപ്പോഴാണ് പ്രതി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകര്‍ത്തി പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നിര്ബന്ധപ്പെടുത്തി. ഇതിന് തെളിവായി മെഡിക്കല്‍ രേഖകളും പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ടും ഹാജരാക്കി.
WhatsApp ചാറ്റുകളും വിവാഹഫോട്ടോകളും കോടതിയില്‍
പ്രോസിക്യൂഷന് സമര്‍പ്പിച്ചത്:
യുവതിയുമായുള്ള WhatsApp ചാറ്റുകളുടെ പൂര്‍ണരൂപം ഗർഭഛിദ്ര സമ്മർദ്ദവുമായി ബന്ധപ്പെട്ട ചാറ്റുകൾ അതിജീവിതയുടെ വിവാഹഫോട്ടോകൾ ഇതിനു പുറമെ മുൻ കേസ് (വിവാഹവാഗ്ദാനം നൽകി പീഡനം) സംബന്ധിച്ച എഫ്ഐആറും
പ്രോസിക്യൂഷന് വാദിച്ചത് —
രാഹുല്‍ “സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ്”, ജാമ്യം അനുവദിച്ചാൽ അന്വേഷണം തകരുമെന്ന്.
പ്രതിഭാഗത്തിന്റെ വാദം
രാഹുലിന്റെ അഭിഭാഷകർ കോടതിയില്‍ ഉന്നയിച്ചത്:
കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് (സിപിഎം–ബിജെപി ഗൂഢാലോചന). ശാരീരികബന്ധം ഉഭയസമ്മതപ്രകാരമുള്ളത്. ഗര്‍ഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരം നടത്തി. ഫോൺ-ചാറ്റ് റെക്കോർഡുകൾ സൂക്ഷിച്ചത് യുവതിയുടെ ഗൂഢോദ്ദേശ്യത്തോടെയാണ്. പുതുകേസ് “മെയിലിൽ വന്ന അജ്ഞാതപരാതിയെ അടിസ്ഥാനപ്പെടുത്തി തട്ടിക്കൂട്ടിയതാണെന്ന്”.
കോടതിയുടെ നിരീക്ഷണം
പുതിയ തെളിവുകൾ, മെഡിക്കൽ രേഖകൾ, ചാറ്റുകൾ, അതിജീവിതയുടെ മൊഴി എന്നിവ പ്രാഥമികമായി ഗുരുതരമായ ആരോപണങ്ങൾക്ക് ശക്തിയേകുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അതിനാല്‍ മുൻകൂർ ജാമ്യം നിരസിച്ചു.
