രണ്ടാം കേസിൽ രാഹുലിന് അറസ്റ്റ് തടയാതെ കോടതി; മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായി രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റ് തടയാൻ കോടതി തയ്യാറായില്ല. പാലക്കാട് എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച വിശദമായി പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്. പ്രോസിക്യൂഷന്റെ നിലപാട് തേടിയെങ്കിലും, ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ഒഴിവാക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥന കോടതി നിരസിച്ചു.

എഫ്ഐആർ നിലനിൽക്കുന്നില്ലെന്നും പരാതിക്കാരിയില്ലാത്ത എഫ്ഐആറാണിതെന്നുമായിരുന്നു രാഹുലിന്റെ വാദം. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2023 ലെ പരാതിയാണ് പോലീസിൽ എത്തിച്ചതെന്നും, കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചതുകൊണ്ടല്ലേ ഇത് രാഷ്ട്രീയമായി തോന്നുന്നുവെന്ന ചോദ്യവും കോടതി ഉയർത്തി.

ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി നേരിട്ട് ചോദിച്ചു. കെപിസിസി പ്രസിഡന്റിന് പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയതാകാം പോലീസിന് ഫോർവേഡ് ചെയ്‌തതെന്നും, അറസ്റ്റ് തടയാൻ കോടതിക്ക് അധികാരമില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

2023 ലെ പരാതിയായതിനാൽ ഇത്തരം സാഹചര്യത്തിൽ അറസ്റ്റ് തടയാൻ കോടതിക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, നിലവിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾ ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ആദ്യ പീഡന കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞതിനു പിന്നാലെയാണ് രണ്ടാമത്തെ കേസിൽ രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ രണ്ടാമത്തെ കേസിലും അറസ്റ്റ് തടയാത്തതോടെ രാഹുലിന്റെ നിയമസ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. ആദ്യ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് രാഹുൽ ഒളിവിലാണ്, പത്താം ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.

ബെംഗളൂരു സ്വദേശിനിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതോடு, അത് ഡിജിപിക്ക് കൈമാറിയതിനെ തുടർന്നാണ് പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ അഭ്യർഥനയും വിവാഹ വാഗ്ദാനവും നൽകിയ ശേഷം ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

malayalampulse

malayalampulse