ട്രംപ് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ “ലസ്സി കുടിക്കാം, കോള തുലയട്ടെ” മുദ്രാവാക്യങ്ങളുമായി സ്വദേശി പ്രസ്ഥാനം. വിദേശ ഉൽപ്പന്നങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താൻ സർക്കാർ നീക്കങ്ങൾ.
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ, ഇന്ത്യയിൽ “സ്വദേശി പ്രസ്ഥാനം” വീണ്ടും ശക്തിപ്രാപിക്കുന്നു. “ലസ്സി കുടിക്കാം, കോള തുലയട്ടെ”, “ജി-പേയും ഫോൺ-പേയും നാടുനീങ്ങട്ടെ, ഭീം ആപ്പും പേടിഎമ്മും നീണ്ടാൾ വാഴട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു.
യോഗഗുരു രാംദേവ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങി നിരവധി നേതാക്കൾ സ്വദേശോപയോഗത്തിനായി ആഹ്വാനം നടത്തിയിട്ടുണ്ട്. വിദേശ ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
എന്നാൽ, ജെൻസി തലമുറ കോള ഉപേക്ഷിച്ച് ലസ്സി തെരഞ്ഞെടുക്കുമോ? ജി-പേയ്ക്ക് പകരം ഭീം ആപ്പ് ഉപയോഗിക്കുമോ? എന്നതാണ് വലിയ ചോദ്യം. വിദേശ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ ഇപ്പോഴും വലിയ സ്വാധീനമുണ്ട്.
വിദേശ ഉൽപ്പന്നങ്ങളെ ബഹിഷ്‌കരിച്ച് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും, ഗുണമേന്മയും വിലയും ഉറപ്പാക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാണ് ജനങ്ങൾ അടുപ്പം കാണിക്കുകയെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അമേരിക്കയുടെ തീരുവ തീരുമാനം നേരിടാൻ ഇന്ത്യ പുതിയ വിപണികളെ തേടുകയാണ്. 40 രാജ്യങ്ങൾ ലക്ഷ്യമിട്ട് കയറ്റുമതി വിപുലപ്പെടുത്താനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
