ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക്
കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് ഉച്ചയ്ക്കാണ് തോണി പുറപ്പെട്ടത്. വിദ്യാസാഗർ വൈലോപ്പള്ളി, വിനു എം.നായർ, സുധീഷ് ആർ.നായർ എന്നിവർ തുഴച്ചിൽക്കാരായി പങ്കെടുത്തു.
ഉത്രാടത്തിന് കാട്ടൂരിലെത്തുന്ന ഭട്ടതിരി, കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ സന്ധ്യപൂജയ്ക്ക് ശേഷം ഭദ്രദീപവും കരക്കാർ ഒരുക്കുന്ന ഓണവിഭവങ്ങളുമായി രാത്രി തിരുവോണത്തോണിയിൽ ആറന്മുളയിലേക്ക് പുറപ്പെടും.
കാട്ടൂരിൽനിന്ന് 18 ദേശവഴിക്കാരുടെ പള്ളിയോടങ്ങൾ അകമ്പടിയായിരിക്കും. തിരുവോണ നാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രക്കടവിൽ എത്തിച്ചേരുന്ന തോണിയിൽ നിന്ന് ഭദ്രദീപം ആറന്മുള കെടാവിളക്കിലേക്ക് പകരും. തുടർന്ന് ഓണവിഭവങ്ങൾ ഭഗവാന് സമർപ്പിക്കുകയും അത്താഴപൂജയ്ക്കു ശേഷം ചെലവുമിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്യും.
കോട്ടയം കുമാരനല്ലൂരിൽ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു. ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുള ക്ഷേത്രത്തിലേക്ക്. കാട്ടൂരിൽ 18 പള്ളിയോടങ്ങൾ അകമ്പടിയായി.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
