ദില്ലി: 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ധീരതയ്ക്കും വേണ്ടി സമർപ്പിത സേവനം അനുഷ്ഠിച്ച 127 സൈനികരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്.
പ്രധാന അവാർഡുകൾ:
കീർത്തിചക്ര – 4 പേർ വീർചക്ര – 15 പേർ ശൗര്യചക്ര – 16 പേർ സേനാമെഡൽ (ധീരത) – 58 പേർ വായുസേന മെഡൽ – 26 പേർ ഉദ്ദം യുദ്ധ് സേവ മെഡൽ – 9 പേർ
മലയാളികളുടെ അഭിമാനം:
നാവികസേന കമാൻഡർ വിവേക് കുര്യാക്കോസ് – ധീരതയ്ക്കുള്ള നാവികസേന മെഡൽ വൈസ് അഡ്മിറൽ എ. എ. എൻ. പ്രമോദ് – യുദ്ധസേവ മെഡൽ
ഓപ്പറേഷൻ സിന്ദൂർ – നേട്ടങ്ങളുടെ കഥ
ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സേനകളിൽ നിന്നുമുള്ള മെഡലുകൾ പ്രഖ്യാപിച്ചു.
വ്യോമസേന: എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എ.വി.എം പ്രജ്വൽ സിങ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്ക് യുദ്ധസേവ മെഡൽ. ഇതിന് പുറമെ ഓപ്പറേഷനിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുകൾക്കും മെഡൽ. 9 വ്യോമസേന പൈലറ്റുകൾക്ക് വീർചക്ര.
കരസേന: 2 പേർക്ക് സർവോത്തം യുദ്ധസേവ മെഡൽ, 4 പേർക്ക് കീർത്തിചക്ര.
ബിഎസ്എഫ്: 2 പേർക്ക് വീർചക്ര.
പ്രതിരോധമന്ത്രിയുടെ പ്രതികരണം:
“ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ പുതിയ യുദ്ധമുറ ലോകത്തിന് മുന്നിൽ തെളിഞ്ഞു. ദീർഘവീക്ഷണത്തിന്‍റെ സ്വയംപര്യാപ്തതയുടെ മികച്ച ഉദാഹരണമാണ് ഈ ഓപ്പറേഷൻ” – പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
