ഇന്ത്യ–പാകിസ്ഥാൻ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല: പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

ലാഹോർ: ഇന്ത്യയ്‌ക്കെതിരായ സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അദ്ദേഹം സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഏതൊരു സാഹചര്യത്തിലും ഇന്ത്യയെ അവഗണിക്കുകയോ അമിതവിശ്വാസം പുലർത്തുകയോ ചെയ്യുന്നില്ല. എൻ്റെ വിശകലനത്തിൽ നിന്ന് ഇന്ത്യയിൽ നിന്ന് സമഗ്ര യുദ്ധമോ ശത്രുതാപരമായ തന്ത്രമോ ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിർത്തിയിൽ കടന്നുകയറ്റമോ ആക്രമണങ്ങളും, ഒരുപക്ഷേ അഫ്ഗാൻ ഭാഗത്ത് നിന്ന് ഉൾപ്പെടെ സാധ്യമാണ്. അതിനാൽ രാജ്യത്തെ മുഴുവൻ ജാഗ്രതയിൽ നിർത്തേണ്ടതുണ്ട്,” — എന്ന് ഖ്വാജ ആസിഫ് പറഞ്ഞു.

ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി “ഓപ്പറേഷൻ സിന്ദൂർ ഒരു 88 മണിക്കൂർ ട്രെയിലർ മാത്രമാണ്” എന്ന് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത പ്രതികരണം പുറത്തുവന്നത്. ആവശ്യമായി വന്നാൽ ഇന്ത്യയുടെ ആയുധസേന അയൽരാജ്യങ്ങൾക്ക് രണ്ട് പാഠം പഠിപ്പിക്കാൻ സജ്ജമാണെന്നും ദ്വിവേദി നേരത്തെ പറഞ്ഞിരുന്നു.

ഈ വർഷം ഇന്ത്യയ്‌ക്കെതിരെ നടന്ന വിവിധ അക്രമ സംഭവങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളുടെയും വാക്പോര് കൂടുതൽ ശക്തിയായിരിക്കുന്നത്.

malayalampulse

malayalampulse