അതിജീവനത്തിന്റെ തെരഞ്ഞെടുപ്പ്: ദുരന്തഭൂമിയിൽ ജനവിധി തേടി വയനാട് | മാഞ്ഞുപോയ മുണ്ടക്കൈ

വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ മറ്റൊരു തെരഞ്ഞെടുപ്പ് കാലം എത്തിയിരിക്കുന്നു. എന്നാൽ ഇത്തവണ ഇത് സാധാരണ തെരഞ്ഞെടുപ്പല്ല, അതിജീവനത്തിന്റെ തെരഞ്ഞെടുപ്പാണ്. മഹാദുരന്തം കവർന്നെടുത്ത മുണ്ടക്കൈ എന്ന വാർഡ് ഇന്ന് പഞ്ചായത്ത് ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. മുണ്ടക്കൈയും ചൂരൽമലയും ചേർന്ന് ഒറ്റ വാർഡായപ്പോൾ, നഷ്ടപ്പെട്ട വീടുകളുടെയും പ്രിയപ്പെട്ടവരുടെയും ഓർമ്മകളാണ് ഇവിടുത്തെ വോട്ടർമാർക്ക് മുന്നിൽ.
ആവേശമായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്ലാതെ, നിശബ്ദമായ ഈ ദുരന്തഭൂമിയിൽ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത് ഒരു നാടിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ദുരന്തം അടർത്തിമാറ്റിയ മുണ്ടക്കൈക്കാരുടെ ജന്മനാട്ടിലെ അവസാനത്തെ തെരഞ്ഞെടുപ്പ് കൂടിയാകുമോ ഇത്? ഞങ്ങളുടെ പ്രത്യേക റിപ്പോർട്ട് കാണുക.

വോട്ട് പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടു: യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന് വോട്ടില്ല; ഗൂഢാലോചനയെന്ന് കോൺഗ്രസ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന്റെ പേരും ഭാര്യയുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന വിനുവിന്റെ പേരില്ലാതായത് ഗൂഢാലോചനയാണെന്ന് കോൺഗ്രസ്സും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും ആരോപിക്കുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടുവെന്ന് വിനുവും പ്രതികരിച്ചു. നിയമനടപടിയും രാഷ്ട്രീയപ്പോരാട്ടവും തുടരുമെന്ന് കോൺഗ്രസ്.

ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – പ്രധാനമന്ത്രി മോദി

ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.