ഫേസ്ബുക്ക് കമന്‍റ് വിവാദം: ഡിവൈഎഫ്ഐ നേതാക്കളുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിൽ യുവാവ്; പ്രധാന പ്രതി ഒളിവിൽ

പാലക്കാട് ∙ വാണിയംകുളത്ത് ഫേസ്ബുക്കിൽ കമന്‍റ് ചെയ്തതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി മര്‍ദിച്ചതായി ആരോപണങ്ങൾ. ആക്രമണത്തിൽ പനയൂർ സ്വദേശി വിനേഷ് ഗുരുതരാവസ്ഥയിലാണ്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് ഇപ്പോൾ വിനേഷ്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് തയ്യാറെടുക്കുന്നത്. മുഖ്യപ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷ് ഒളിവിലാണ്. അദ്ദേഹത്തെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അതേസമയം, കോഴിക്കോട് നിന്നാണ് മൂന്ന് പ്രതികളെ — ഡിവൈഎഫ്ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരൺ എന്നിവരെ — പൊലീസ് പിടികൂടിയത്. ഇവരെ രാത്രി പാലക്കാടെത്തിച്ചു.

ഇന്ന് പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. വിനേഷിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയത് ആരെന്നറിയാനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കുമെന്ന് വിവരം.

malayalampulse

malayalampulse