പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നടപടി; സ്വതന്ത്രനായി മത്സരിക്കുമെന്ന് എംഎൽഎ
തൃശൂർ: C. C. Mukundanനെ പാർട്ടിയിൽ നിന്ന് പുറത്താക്കി Communist Party of India. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എംഎൽഎ നിരന്തരം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മണ്ഡലം കമ്മിറ്റിയോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നാട്ടികയിൽ വീണ്ടും മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എംഎൽഎ പാർട്ടിയുമായി തുറന്നടിക്കുകയായിരുന്നു. ഇതിനുശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച മുകുന്ദൻ, ഇത് പ്രതീക്ഷിച്ച കാര്യമായിരുന്നുവെന്നും അതിൽ അത്ഭുതമോ ഭയമോ ഇല്ലെന്നും വ്യക്തമാക്കി. തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിൽ ജനങ്ങളോടും തിരഞ്ഞെടുപ്പ് യോഗങ്ങളിലൂടെയും തുറന്നുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്നും ആവശ്യമെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്നും മുകുന്ദൻ അറിയിച്ചു. ബിജെപിയുടേയും കോൺഗ്രസിന്റേയും അടക്കം എല്ലാ പാർട്ടികളുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ നാട്ടിക സീറ്റ് “പേയ്മെന്റ് സീറ്റ്” ആണെന്നാരോപിച്ച് മുകുന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. Geetha Gopiയെ സ്ഥാനാർത്ഥിയാക്കിയത് സാമ്പത്തിക സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി നേതൃത്വവുമായി മുകുന്ദൻ സ്വരച്ചേർച്ചയിലല്ലായിരുന്നു. അദ്ദേഹത്തിന്റെ പി.എയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദമായിരുന്നു. ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാസമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
അതേസമയം, മുകുന്ദനെ കൂടെക്കൂട്ടാൻ പ്രതിപക്ഷ പാർട്ടികളും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. K. C. Venugopal, Ramesh Chennithala തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പിന്തുണ അറിയിച്ചതായും വിവരങ്ങളുണ്ട്. മുകുന്ദനെ കൂടെക്കൂട്ടാനായാൽ നാട്ടിക മണ്ഡലത്തിൽ നേട്ടമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
